Sunday, September 1, 2019

പിണറായിയുടെ വീട് - മനോരമ സ്റ്റൈൽ

2012-07-16 08:49:59 ന് പോസ്റ്റ് ചെയ്തത്

പതിനൊന്നു മണിയോടെ ആണ് ഞങ്ങള്‍ പിണറായിയുടെ വീടിനു മുന്നില്‍ എത്തിയത്. കാറോടിച്ചുകൊണ്ടിരുന്ന പ്രദേശവാസിയായ എന്റെ സുഹൃത്ത്‌ ഹെല്‍മറ്റുകളും ബുള്ളറ്റ് പ്രൂഫ്‌ വെസ്റ്റും ധരിക്കാന്‍ പറഞ്ഞു. വിശാലമായ ഒരു കാട്. അതില്‍ നിന്നും ആനകള്‍ ചിഹ്നം വിളിക്കുന്നതും കടുവകള്‍ ഗര്ജ്ജിക്കുന്നതും കേള്‍ക്കാം. കാടിനുള്ളില്‍ പലയിടത് നിന്നും പുക ഉയരുന്നുണ്ടായിരുന്നു. ടെന്റുകെട്ടി ഒളിച്ചു താമസിക്കുന്ന കൊലയാളികള്‍ ഭക്ഷണം പാകം ചെയ്യുന്നതായിരിക്കണം. നിങ്ങളുടെ എല്ലാം അവസാനം ഇങ്ങനെ തന്നെ എന്ന് ഓര്‍മ്മിപ്പിക്കുംപോലെ പുകച്ചുരുളുകള്‍ ആകാശത്തിലേക്ക് ഉയര്‍ന്ന് പൊങ്ങുന്നത് നോക്കി ഞങ്ങള്‍ അല്‍പനേരം അവിടെത്തന്നെ നിന്നു. അല്പം മുന്നിലായി കാടിനുള്ളിലൂടെ അല്പം പോലും പരിസ്ഥിതി സൌഹൃദമാല്ലത്ത രീതിയില്‍ നിര്‍മ്മിച്ച റെയില്‍വേ പാത കാണാം. കവചിത കംപാര്‍ട്ട്മെന്റുകളും എന്‍ജിനുകളും അവിടെ നിര്‍ത്തിയിട്ടിരുന്നു. കാടിന് നടുവിലായി മധ്യകാലയൂറോപ്യന്‍ മാതൃകയില്‍ നിര്‍മ്മിച്ച രമ്യഹര്‍മ്യം. അതിലെ രണ്ടോ മൂന്നോ ഗോപുരങ്ങള്‍ മാത്രമേ ശരിക്ക് കാണുവാന്‍ സാധിക്കുകയുള്ളൂ. ഗോപുരങ്ങളിലെ കിളിവാതിലില്‍ കൂടി തലനീട്ടി ചിരിക്കുന്ന സുന്ദരികളെ കാണാം. അകലത്തായിരുന്നിട്ടു കൂടി റഷ്യന്‍ സുന്ദരികള്‍ തന്നെ എന്ന് ഒറ്റനോട്ടത്തില്‍ അറിയാന്‍ സാധിക്കും. ഞാന്‍ ബാഗില്‍ നിന്നും എന്റെ ക്യാമറ പുറത്തെടുത്തു. ഗോപുരങ്ങളില്‍ ഒന്നിനെ ഫോക്കസ് ചെയ്തപ്പോളേക്കും ഉയര്‍ന്ന മതില്‍ക്കെട്ടിനു മുകളില്‍ മിസൈല്‍ ലോഞ്ചറുകള്‍ ഉയര്‍ന്ന് വന്നു. ഹെല്‍ഫയര്‍ മിസലുകള്‍ രണ്ടെണ്ണം നേരെ വന്നപ്പോള്‍ സുഹൃത്ത്‌ പെട്ടന്ന് കാര്‍ മുന്നോട്ടെടുത്തു. എന്റെ കയ്യില്‍ നിന്നു താഴെ വീണ ക്യാമറയെ ട്രാക്ക് ചെയ്തു വന്നതെന്നോണം പിന്നെയും നാല് മിസൈലുകള്‍ ആ ക്യാമറക്ക്‌ മുകളില്‍ പതിക്കുന്നത് ഞാന്‍ കണ്ടു. ഇക്കാര്യം സുഹൃത്ത്‌ നേരത്തെ സൂചിപ്പിച്ചിരുന്നത് ഞാന്‍ ഓര്‍ത്തു. കാറിന്റെ പിന്‍സീറ്റില്‍ ശക്തിയായി മിടിക്കുന്ന ഹൃദയത്തെ സാന്ത്വനിപ്പിക്കാന്‍ കണ്ണുമടച്ചു കിടക്കുമ്പോള്‍ ആ ഹര്‍മ്യത്തിലെ രഹസ്യ അറയിലെവിടെയോ കടുവക്കുഞ്ഞുങ്ങളെ തലോടിക്കൊണ്ട് ക്യാമറയും മൈക്രൊചിപ്പുകളുമായി ഞങ്ങളെ വീക്ഷിച്ചുകൊണ്ടിരുന്ന ആ മനുഷ്യന്‍ ദിഗന്തങ്ങള്‍നടുങ്ങുമാറു പൊട്ടിച്ചിരിക്കുന്നത് എനിക്ക് ഭാവനയില്‍ കാണാമായിരുന്നു. ഏഴുമണിക്ക് ആണ് തിരികെയുള്ള ബസ് പുറപ്പെടുന്നത്. സമയം പാഴാക്കാതെ ഞങ്ങള്‍ കാളിയിലെ കള്ളുഷാപ്പിലേക്ക് തിരിച്ചു.

പാസ്സ്‌‌വേ‌‌ർഡ്

ചുമ്മാതിരുന്ന സമയത്താണ് ഞാൻ മരിച്ചാൽ എന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വൈഫിന് കാശെടുക്കണേൽ എന്തോരം പണിപ്പെടണം എന്ന് ഓർത്തത്. കാര്യം ചോദിച്ചപ്പോ...